തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോസ്റ്റലിലേക്ക് പോകവേ 17കാരിയെ കടന്നുപിടിച്ചു; 20കാരന് 10 വർഷം കഠിന തടവ്

Published : Oct 09, 2023, 02:36 PM ISTUpdated : Oct 09, 2023, 03:13 PM IST
തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോസ്റ്റലിലേക്ക് പോകവേ 17കാരിയെ കടന്നുപിടിച്ചു;  20കാരന് 10 വർഷം കഠിന തടവ്

Synopsis

കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികാതിക്രമം നടത്തിയ പ്രതി ഓടി. ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു

തിരുവനന്തപുരം: 17കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. ബിഹാർ സ്വദേശിയായ 20 കാരനായ സംജയ് (20) ആണ് പ്രതി. 40,000 രൂപ പിഴയും കോടതി വിധിച്ചു.
 
2022 ജൂൺ ഏഴിന് ഉച്ചയ്ക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കൂട്ടുകാരിയോടൊപ്പം കുട്ടി ഹോസ്റ്റലിലേക്ക് നടന്ന് പോവുകയായിരുന്നു. പ്രതി എതിരെ നടന്ന് വന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികാതിക്രമം നടത്തി. സംഭവത്തിൽ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി  ഓടി. ഇത് കണ്ടവർ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് ഫോണുകൾ മോഷ്ടിച്ചു, എല്ലാം 'മുകളിലൊരാൾ' കണ്ടു, നായക് പിടിയിൽ

തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി  ആർ രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.  പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ  ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ എന്നിവര്‍ ഹാജരായി. മ്യൂസിയം എസ് ഐ സംഗീത എസ് ആർ,  അജിത് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 8 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകൾ ഹാജരാക്കി.

'നിനക്കൊക്കെ കുടുംബമില്ലേ?' തൃശൂരിൽ പൊലീസിനെതിരെ കത്തി വീശിയ 27 കാരന്‍ 32 കേസുകളിലെ പ്രതി, പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ