
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ നാല് പേരാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
യുവാക്കളും പിനാറുകാരിയായ പെണ്‍കുട്ടിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുമായി പുറത്ത് പോയ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മയക്കിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കരുതെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തന്നെ പീഡിപ്പിച്ച സമീർ, ആസിഫ്, ബിട്ടു, ഹസ്‌നെയ്ൻ എന്നിവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സർദാർ ബസാർ പൊലീസ് വ്യക്തമാക്കി. പരാതി കൊടുക്കാനായി പോകവെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ റെഹാൻ, കൂട്ടാളിയായ ജുനൈദ് എന്നീ രണ്ട് പ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam