ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ചു

Published : Dec 26, 2021, 11:05 PM IST
ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ചു

Synopsis

യുപിയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തി. കൊടും ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു.  

ലഖ്​നൌ: യുപിയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തി. കൊടും ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു.  ഉത്തർ പ്രദേശിലെ മൊറാദാബാദിലാണ്​ സംഭവം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നാല് ദിവസം മുമ്പാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. 

അന്വേഷണത്തിനൊടുവിൽ, പ്രാർത്ഥനകൾ വിഫലമാക്കി കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള  കരിമ്പ്​ പാടത്തുനിന്നായിരുന്നു​ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം,  ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ്​ പറയുന്നത്. 

വെള്ളിയാഴ്ച വയലിൽ നിന്ന് അഴുകയി നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കർഷകരാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷവും ആരെയും കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ കരിമ്പുപാടം. 

പോസ്റ്റ്മോർട്ടത്തിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്.  പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മൂന്നു കുട്ടികളിൽ ഇളയവളാണ് കൊല്ലപ്പെട്ട പെൺകുട്ടി. പച്ചക്കറി വ്യാപാരിയായ പിതാവ്  ഗ്രാമം മുഴുവൻ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ