മെഡിക്കൽ കോളജിൽ എംഎൽഎയുടെ കുത്തിയിരിപ്പ് സമരം, ഒടുവിൽ സൂപ്രണ്ടെത്തി വിശദീകരണം നൽകി, സമരം അവസാനിപ്പിച്ചു

Published : Mar 09, 2023, 10:48 PM IST
മെഡിക്കൽ കോളജിൽ എംഎൽഎയുടെ കുത്തിയിരിപ്പ് സമരം, ഒടുവിൽ സൂപ്രണ്ടെത്തി വിശദീകരണം നൽകി, സമരം അവസാനിപ്പിച്ചു

Synopsis

രോഗിയെ കാണാൻ അനുവദിച്ചില്ല, വിവരങ്ങൾ കൈമാറിയില്ല എന്നാരോപിച്ചാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ കുത്തിയിരിക്കാൻ തീരുമാനിച്ചത്.

തൃശൂർ : ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചാലക്കുടി എംഎൽഎ സനിഷ്കുമാർ ജോസഫിന്റെ കുത്തിയിരിപ്പ് സമരം. ചാലക്കുടി പോട്ട സ്വദേശിയായ യുവാവിന് മരുന്നുമാറി നൽകി ഗുരുതരാവസ്ഥയിലായ രോഗിയുടെ വിവരങ്ങൾ കൈമാറിയില്ലെന്നാരോപിച്ചാണ് സമരം. ചാലക്കുടി സ്വദേശി അമലിന് മരുന്നു മാറി നൽകിയതറിഞ്ഞെതിയ സനീഷ് കുമാർ എം എൽ എയാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത്. രോഗിയെ കാണാൻ അനുവദിച്ചില്ല, വിവരങ്ങൾ കൈമാറിയില്ല എന്നാരോപിച്ചാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ കുത്തിയിരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം ഒന്നിനാണ് വാഹനാപകടത്തിൽ പരിക്കേറ്റ അമലിനെ മെഡിക്കൽ കോളജിലെത്തിച്ചത്. കഴിഞ്ഞ 6 ന് ഹെർത്ത് ടോണിക്കിന് പകരം അലർജിക്കും ചുമയ്ക്കുമുള്ള മരുന്നു നൽകി. ശരീരമാസകലം തടിപ്പും ചൊറിച്ചിലും അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം അപസ്മാരവുമുണ്ടായതോടെ വീണ്ടും അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്ക് ഓർത്തോഡോക്ടർക്ക് 3500 രൂപ കൈക്കൂലി നൽകിയെന്ന് അമലിന്റെ കുടും ബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് അന്വേഷണം തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്