
ഉക്രെയ്‌ൻ: തന്നെക്കാൾ അമിതമായി ഭർത്താവ് കുഞ്ഞിനെ സ്നേഹിക്കുന്നത് സഹിക്കാൻ കഴിയാതെ യുവതി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉക്രെയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണിലാണ് 21 കാരിയായ അമ്മ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
മൂന്നാഴ്ചകൾക്ക് മുമ്പാണ് 26 കാരനായ യുവാവിനും 21 കാരിയായ യുവതിക്കും പെൺകുഞ്ഞ് ജനിച്ചത്. തുടർന്ന് ഭർത്താവ് കുഞ്ഞിനോട് കൂടുതൽ വാത്സല്യം കാണിക്കുന്നതിൽ യുവതി അസ്വസ്ഥയായിരുന്നു. ഭർത്താവിന്റെ അമ്മയും കുഞ്ഞിനെ ലാളിക്കുന്നത് യുവതിക്ക് സഹിക്കാനായില്ല. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവ ദിവസം വീട്ടിലെ മാലിന്യങ്ങള്‍ കളയുന്നതിനായി ഭർത്താവ് പുറത്തുപോയ തക്കം നോക്കി 21കാരി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരികെ എത്തിയ ഭർത്താവ് ഭാര്യയുടെ കയ്യില്‍ രക്തക്കറ കാണുകയും വീടുനുള്ളിൽ നോക്കിയപ്പോൾ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാൾ പൊലീസിൽ വിവരമറിയിച്ചു.
മകന്‍ പുറത്തേക്ക് പോയപ്പോള്‍ അടുക്കളയില്‍നിന്നും കത്തിയുമായി എത്തി മരുമകള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ പൊലീസിനെ അറിയിച്ചു. തനും മകനും കുഞ്ഞിനെ ലാളിക്കുന്നതില്‍ മരുമകള്‍ അസ്വസ്ഥയായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു. കുഞ്ഞിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി അടുക്കളയിലെ സിങ്കിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam