എയര്‍ഹോസ്റ്റസ് കൊലക്കേസ്: പ്രതി വസ്ത്രത്തിലെ രക്തം കഴുകി, യൂണിഫോം മാറ്റി, നിര്‍ണായകമായത് സിസിടിവി ദൃശ്യം

Published : Sep 06, 2023, 05:25 PM IST
 എയര്‍ഹോസ്റ്റസ് കൊലക്കേസ്: പ്രതി വസ്ത്രത്തിലെ രക്തം കഴുകി, യൂണിഫോം മാറ്റി, നിര്‍ണായകമായത് സിസിടിവി ദൃശ്യം

Synopsis

വസ്ത്രത്തിലെ രക്തക്കറ കണ്ട് ഭാര്യ ചോദിച്ചപ്പോള്‍ ജോലിക്കിടെ ഗ്ലാസ് പൊട്ടിയതാണെന്ന് ഹൌസ് കീപ്പറായ പ്രതി കള്ളം പറഞ്ഞു

മുംബൈ: എയര്‍ഹോസ്റ്റസിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്ഥലംവിട്ടത് അതേ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് വസ്ത്രവും കത്തിയും കഴുകിയ ശേഷം. വസ്ത്രത്തിലെ രക്തക്കറ കണ്ട് ഭാര്യ ചോദിച്ചപ്പോള്‍ ജോലിക്കിടെ ഗ്ലാസ് പൊട്ടിയതാണെന്ന് ഹൌസ് കീപ്പറായ പ്രതി കള്ളം പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

മുംബൈയില്‍ അന്ധേരിയിലെ ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് 24കാരിയായ എയര്‍ഹോസ്റ്റസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാത്ത് റൂമിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥരും താമസക്കാരും ഉള്‍പ്പെടെ 45 പേരെ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അപ്പാര്‍ട്ട്മെന്‍റില്‍ ഹൌസ് കീപ്പറായിരുന്ന വിക്രം അത്‍വാളാണ് പിടിയിലായത്. അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കയ്യില്‍ പരിക്കേറ്റ നിലയില്‍ യൂണിഫോമില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ അത്‍വാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞു.

ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേനയാണ് താന്‍ യുവതിയുടെ അപ്പാര്‍ട്ട്മെന്‍റില്‍ കടന്നതെന്ന് അത്‍വാള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന്‍റെ രണ്ട് ദിവസം മുന്‍പ്, എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായി. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടെന്നും ഇതോടെ തനിക്ക് വൈരാഗ്യം തോന്നിയെന്നും പ്രതി പറഞ്ഞു.  കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമം യുവതി ചെറുത്തുനിന്നു. ഇതോടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി എന്നാണ് പ്രതിയുടെ മൊഴി. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ആം വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രതിയെ കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ