രണ്ട് ലഹരി കേസിൽ ശിക്ഷ, അഞ്ചെണ്ണത്തിൽ വിചാരണ, ജാമ്യത്തിലിറങ്ങിയും വിൽപന; ഒടുവിൽ കരുതൽ തടങ്കലിലാക്കി പൊലീസ്

Published : Mar 16, 2023, 09:08 PM ISTUpdated : Mar 16, 2023, 11:10 PM IST
രണ്ട് ലഹരി കേസിൽ ശിക്ഷ, അഞ്ചെണ്ണത്തിൽ വിചാരണ, ജാമ്യത്തിലിറങ്ങിയും വിൽപന; ഒടുവിൽ കരുതൽ തടങ്കലിലാക്കി പൊലീസ്

Synopsis

കോട്ടയം സ്വദേശിയായ ബാദുഷയെന്ന യുവാവിനെയാണ് പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഈ നിയമം അനുസരിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ ആളെയാണ് കരുതൽ തടങ്കലിലേക്ക് മാറ്റുന്നത്. 

കോട്ടയം : തുടർച്ചയായി ലഹരി വിൽപന കേസുകളിൽ പ്രതിയായ യുവാവിനെ രണ്ട് വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി പൊലീസ്. കോട്ടയം സ്വദേശിയായ ബാദുഷയെന്ന യുവാവിനെയാണ് പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഈ നിയമം അനുസരിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ ആളെയാണ് കരുതൽ തടങ്കലിലേക്ക് മാറ്റുന്നത്. 

ഇതോടകം രണ്ട് മയക്കുമരുന്ന് കേസുകളിൽ ബാദുഷ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റ് അഞ്ച് കേസുകളിൽ വിചാരണ നടപടികൾ തുടരുകയാണ്. ഓരോ കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം പിന്നെയും മയക്കുമരുന്ന് കച്ചവടം തുടരും. നിരന്തരം മയക്കുമരുന്ന് കേസുകളിൽപെട്ടതോടെയാണ് പ്രിവൻഷൻ ഓഫ് ഇല്ല്സിറ്റ് ട്രാഫിക്കിംഗ് ഓഫ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം ബാദുഷയെ രണ്ടു വർഷത്തെ കരുതൽ തടങ്കലിലേക്ക് മാറ്റാൻ പൊലീസ് തീരുമാനിച്ചത്. 

സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി ശക്തമായി നടപ്പാക്കാൻ തീരുമാനിച്ച ശേഷം പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാകുന്ന രണ്ടാമത്തെ കുറ്റവാളിയാണ് ബാദുഷയെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ബാദുഷയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. 

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്തനംതിട്ടയിലെ പതിനേഴുകാരിയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ