നിഗൂഡമായി ഒരു വെള്ളക്കാർ; മദ്രസയിൽ പോകുന്ന കുട്ടിക്ക് അരികിൽ നി‌ർത്തി, ചോദിച്ചത് ലിഫ്റ്റ് വേണോയെന്ന്; അന്വേഷണം

Published : Dec 12, 2023, 03:11 AM IST
നിഗൂഡമായി ഒരു വെള്ളക്കാർ; മദ്രസയിൽ പോകുന്ന കുട്ടിക്ക് അരികിൽ നി‌ർത്തി, ചോദിച്ചത് ലിഫ്റ്റ് വേണോയെന്ന്; അന്വേഷണം

Synopsis

വട്ടേനാട് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലേക്ക് പോവുകയായിരുന്നു കുട്ടി

പാലക്കാട്: പാലക്കാട് കൂറ്റനാട് മല റോഡിന് സമീപം മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ വെള്ള നിറത്തിലുള്ള കാർ കേന്ദ്രീകരിച്ചാണ് തൃത്താല പൊലീസ് അന്വേഷണം നടത്തുന്നത്. പുലർച്ചെ ആറേ മുക്കാലോടെയാണ് സംഭവം. വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നാണ് പരാതി.

വട്ടേനാട് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലേക്ക് പോവുകയായിരുന്നു കുട്ടി. കാർ സമീപത്ത് നിർത്തുകയും കൊണ്ടാക്കിത്തരാം എന്ന് പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോർ തുറന്ന് ഒരു സ്ത്രീ കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കുതറി മാറിയതോടെ കാർ ഓടിച്ച് പോവുകയും ചെയ്തു.

ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. തൃത്താല പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാർ പുലർച്ചെ മുതൽ പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ സംശയം തോന്നാതിരുന്നതിനാൽ ആരും കൂടുതൽ ശ്രദ്ധ കൊടുത്തില്ല. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.

അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കി, പിന്നെ കവറെടുത്ത് ഒരേറ്, ദീ‌ർഘനിശ്വാസം! പണി അപ്പോൾ തന്നെ; പിഴത്തുക കൂട്ടി

അച്ചാറും നെയ്യുമെല്ലാം കെട്ടിപ്പൊതിഞ്ഞ് വിമാനം കയറാൻ പോവല്ലേ! പണി കിട്ടും, യുഎഇയിലേക്ക് പോകുന്നവർ ശ്രദ്ധിക്കൂ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'