
പാലക്കാട്: പാലക്കാട്ട് വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്ചക്കാർക്കുമെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വലക്ക് ലംഘിച്ചും, കൊവഡ് പ്രൊട്ടോക്കോൾ ലംഘിച്ചും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു.
ഇതുസംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കമ്മിറ്റിക്കാർക്കെതിരെ കേസെടുത്തതിൽ 25 പ്രതികളിൽ, എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുതിരയോട്ടക്കാരായ 55 പേർക്കെതിരെയും കാണികളായ 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 22703 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതത്തതിന് 9745 പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,990 രൂപയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam