മൂന്ന് കൊലപാതകങ്ങള്‍ നടത്തി; മൃതദേഹങ്ങളില്‍ 'ലൈംഗിക വൈകൃതം'; യുവാവ് അറസ്റ്റില്‍

By Web TeamFirst Published Sep 25, 2020, 1:37 PM IST
Highlights

കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായും പൊലീസ് പറയുന്നു.

പാനിപ്പത്ത്: ഹരിയാനയിലെ പാനിപ്പത്തില്‍ ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയില്‍. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായും പൊലീസ് പറയുന്നു.

സെപ്റ്റംബര്‍ ആറ്, എട്ട് ദിവസങ്ങളിലായിരുന്നു മൂന്നുപേരുടെയും ദുരൂഹ മരണം. നൂര്‍ ഹസനാണ് പിടിയിലായത്. പാനിപ്പത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. 

സെപ്തംബര്‍ 6,7,8 തീയതികളിലാണ് പാനിപ്പത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്ന് സ്ത്രീകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് സെപ്തംബര്‍ 11ന്  പാനിപ്പത്ത് ഡിഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 

കൂര്‍ത്ത മുനയുള്ള ആയുധം കൊണ്ടാണ് ഇയാള്‍ ഭാര്യയേയും ഭാര്യ സഹോദരിയേയും കൊലപ്പെടുത്തിയത്.ഇവരുടെ ശരീരം വിവിധ ഇടങ്ങളില്‍ ഇട്ടതിന് ശേഷം സെപ്തംബര്‍ 8ന്  ഇയാള്‍ തന്‍റെ ഭാര്യ മാതാവിന്‍റെ ബുഷ്റാം ഗ്രാമത്തിലെ താമസസ്ഥലത്ത് എത്തി. തുടര്‍ന്ന് ഇവരെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം ഉപേക്ഷിക്കും മുന്‍പ് കത്തിച്ച് വികൃതമാക്കുവാനും ഇയാള്‍ ശ്രമിച്ചു.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചത്. വിവാഹേതര ബന്ധത്തിന് ഭാര്യക്ക് ഭാര്യയുടെ കുടുംബക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായി യുവാവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഇയാള്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ഒരു വാടക വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഇയാള്‍ക്കെതിരെ ഐപിസി 302 കൊലപാതകം, ഐപിസി 201 തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

click me!