സ്വകാര്യ ദൃശ്യങ്ങളുടെ പേരിൽ ബ്ലാക്ക്മെയിൽ, അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടൽ, നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ

Published : Oct 29, 2025, 05:55 AM IST
arrest

Synopsis

യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിയായി എത്തിയ യുവതിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കൈക്കലാക്കി, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.  

കൊച്ചി : യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച ആൾ കൊച്ചിയിൽ പിടിയിലായിരിക്കുകയാണ്. മലപ്പുറം സ്വദേശി അജിത്തിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു അജിത്ത്.ട്രെയിനിയായി എത്തിയ യുവതിയുടെ ഫോൺ വൈഫയ് ഉപയോഗവുമായി ബന്ധപ്പെട്ട് എന്ന പേരിൽ ഇയാൾ പലതവണ പരിശോധിച്ചു.യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെ സ്വന്തം ഫോണിലേക്ക് അയച്ചു. മദ്യപിച്ചും അല്ലാതെയും പലതവണ ഇയാൾ യുവതിയെ ശല്യം ചെയ്തു.സ്ഥാപനത്തിൽ പരാതിപ്പെട്ടപ്പോൾ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

പിന്നാലെ യുവതിക്ക് അഞ്ജാത വാട്സാപ്പ് കോൾ വരികയും സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ട് പണം തന്നില്ലെങ്കിൽ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും നമ്പറിൽ നിന്ന് സ്വന്തം ഫോട്ടോകൾ ലഭിച്ചതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. കേസെടുത്ത പൊലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ ബെംഗളൂരുവിൽ ഉണ്ടെന്ന് അറിഞ്ഞത്.

പിടികൂടിയ പ്രതിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്