
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. പോക്സോ ചുമത്തി പ്രതികളെ റിമാന്‍റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പ്രതികള്‍ അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സുബിനാണ് പിടിയിലായത്.
കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. വനിതാ സ്റ്റേഷനില്‍ വച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പൊലീസിനോട് പറഞ്ഞത്.
മറ്റൊരു സംഭവത്തില്‍ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പുത്തൻപുരയ്ക്കല്‍ സ്വദേശി ബിനുവാണ് പിടിയിലായത്. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം.
പെണ്‍കുട്ടിയുടെ അമ്മയും സുഹൃത്തായ ബിനുവും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമവും അമ്മയുടെ മര്‍ദ്ദനവും ഉണ്ടായത്. കപ്പാട് വാടക വീട്ടില്‍ താമസിച്ച് വരുമ്പോഴാണ് സംഭവം നടക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം അച്ഛന്‍റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടി സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഇരുവരെയും പൊലീസ് തൃശ്ശൂരില്‍ നിന്നാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam