കാറിൽ സുഹൃത്തിനൊപ്പമിരുന്ന പിജി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്തു, പ്രതികളെ തിരിച്ചറിയാനാതാകാതെ അതിജീവത

Published : Nov 04, 2025, 04:47 PM IST
gang rape

Synopsis

കോയമ്പത്തൂരിൽ കാറിൽ സുഹൃത്തിനൊപ്പമിരുന്ന 20 കാരിയായ പിജി വിദ്യാർഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനെ ആക്രമിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ക്രൂരത. 

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 20 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാർഥിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ചയാണ് സംഭവം. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും അതിജീവിതക്ക് പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. വൃന്ദാവൻ നഗറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്നു യുവതിയും ആൺ സുഹൃത്തും. ഇതിൽ ആൺ സുഹൃത്തിനെ ആക്രമിച്ച് ബോധരഹിതനാക്കി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മൂന്ന് പേർ ഒരു മോപ്പെഡിൽ എത്തി കാറിന്റെ മുൻഭാഗം തകർക്കുകയും സ്ത്രീയുടെ സുഹൃത്തിനെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീയെ ഭീഷണിപ്പെടുത്തി മോപ്പെഡിൽ ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 

ആൺസുഹൃത്ത് പരിക്കേറ്റയാൾ രാത്രി 11 മണിയോടെ പീളമേട് പൊലീസിൽ വിളിച്ചതിനെ തുടർന്ന് രാത്രി മുഴുവൻ നടത്തിയ തിരച്ചിൽ നടന്നു. പുലർച്ചെ 4 മണിയോടെയാണ് സ്ത്രീയെ കണ്ടെത്തിയത്. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന മോഷ്ടിച്ച ഒരു മോപ്പഡ് പൊലീസ് കണ്ടെടുത്തു. ചികിത്സയ്ക്കായി അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി പോലീസ് സതീഷ്, ഗുണ, കാർത്തിക് എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിനൊടുവിലായിരുന്നു അറസ്റ്റ്. വെടിവെപ്പിൽ പ്രതികൾക്ക് പരിക്കേറ്റു. മധുര ജില്ലയിൽ നിന്നുള്ള മൂവരും കോയമ്പത്തൂരിലെ ഒരു വാടക വീട്ടിൽ ദിവസ വേതനക്കാരായി ജോലി ചെയ്തിരുന്നു. പ്രതികളും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിജീവിതക്ക് അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആ പ്രദേശത്തെ സിസിടിവി ക്യാമറകൾക്ക് വെളിച്ചക്കുറവ് കാരണം അവരുടെ മുഖം പകർത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്