അത്താണി കൊലക്കേസില്‍ 5 പേര്‍ പിടിയില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ബാറില്‍ വച്ചുണ്ടായ സംഘര്‍ഷം

Published : Nov 18, 2019, 08:48 PM ISTUpdated : Nov 18, 2019, 08:56 PM IST
അത്താണി കൊലക്കേസില്‍ 5 പേര്‍ പിടിയില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ബാറില്‍ വച്ചുണ്ടായ സംഘര്‍ഷം

Synopsis

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ ഒളിവിലാണ്. ബിനോയിയെ കൊല്ലാനുള്ള ഗൂഡാലോചന നടന്നത് അത്താണിയിലെ വീട്ടില്‍ വച്ചാണെന്ന് പൊലീസ് പറഞ്ഞു. 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍. ബിനുവിന്‍റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിലെ അഞ്ച് പേരാണ് പിടിയിലായത്. മുഖ്യ പ്രതി ബിനു പിടിയിലായിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ ഒളിവിലാണ്. ബിനോയിയെ കൊല്ലാനുള്ള ഗൂഡാലോചന നടന്നത് അത്താണിയിലെ വീട്ടില്‍ വച്ചാണെന്ന് പൊലീസ് പറഞ്ഞു. ബാറിൽ വെച്ചുണ്ടായ സംഘർഷവും മുഖ്യ പ്രതി ബിനുവിന്‍റെ അച്ഛനെ മർദിച്ചതും കൃത്യത്തിന് കാരണം.

ഇന്നലെ രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ടാ സംഘം വെട്ടികൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസിടി ദൃശ്യങ്ങളും പുറത്ത് വന്നു. അത്താണി ബോയ്‍സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ്‌ എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ബിനോയിയുടെ മുഖത്ത് പ്രതികൾ തുരുതുരാ വെട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്