ഭര്‍ത്താവുമായി പിരിഞ്ഞ യുവതിയോട് പൊലീസുകാരന്‍റെ ക്രൂരത; നഗ്നവീഡിയോ പുറത്തുവിട്ടു, 7 വര്‍ഷം നീണ്ട കൊടും പീഡനം

By Web TeamFirst Published Nov 12, 2022, 10:24 AM IST
Highlights

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നേരത്തെ ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയിരുന്നു. യുവതി പരാതി നൽകിയതോടെ സാബു ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് നടത്തി അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

തിരുവനന്തപുരം:  അരുവിക്കരയിൽ പീഡന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനില്‍ നിന്ന് യുവതി നേരിട്ടത് കൊടും പീഡനം. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് വര്‍ഷമാണ് പൊലീസുകാരന്‍ യുവതിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പൊലീസുകാരന്‍ നിരന്തരം കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

കേസില്‍ വിജിലന്‍സില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ കാച്ചാണി സ്‌നേഹവീട്ടില്‍ സാബു പണിക്കരെ(48)യാണ് അരുവിക്കര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നേരത്തെ ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയിരുന്നു. യുവതി പരാതി നൽകിയതോടെ സാബു ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് നടത്തി അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നൽകിയ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡനം, ഐ ടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്.

കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരനെ നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയതെന്ന് അരുവിക്കര പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് സാബുവിന്‍റെ സുഹൃത്തുക്കളും കാച്ചാണി സ്വദേശികളുമായ ഉദയ കുമാര്‍, സുരേഷ് എന്നിവരെയും ഐ ടി വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീണ്ടും ബം​ഗളൂരു ടൂ കൊല്ലം വോൾവോ, ഇത്തവണ യാത്ര പൂര്‍ത്തിയായില്ല, അതിന് മുമ്പേ വലയില്‍!

tags
click me!