മണൽ മാഫിയയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: എറണാകുളത്ത് രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

Published : Dec 27, 2022, 07:19 PM IST
മണൽ മാഫിയയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: എറണാകുളത്ത് രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

Synopsis

ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും  ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.  

പുത്തൻകുരിശ്: മണൽ മാഫിയയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി , അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും  ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

സ്വര്‍ണം പൊട്ടിക്കൽ നാടകം പാളി: കരിപ്പൂരിൽ സ്വ‍ര്‍ണം കടത്തിയ യുവതിയും സംഘവും അറസ്റ്റിൽ 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിക്കൊണ്ട് വന്ന  യുവതിയും  തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസിന്റെ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിനി ഡീനയാണ് എട്ട് ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പരിശോധന വെട്ടിച്ചു വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. സ്വർണം തട്ടാനെത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഹദ്, മുഹമ്മദ്‌  ജംനാസ് എന്നിവരും പിടിയിലായി. വയനാട് സ്വദേശി സുബൈർ എന്നയാൾക്കു വേണ്ടി കൊണ്ട് വന്ന സ്വർണം ,യുവതിയുടെ അറിവോടെയാണ് സംഘം തട്ടാൻ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് എത്തി വാഹനത്തിൽ കയറി പോകും വഴിയാണ് മൂന്ന് പേരും  പൊലീസിന്റെ പിടിയിലാകുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ