
ആറന്മുള: കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യേഗസ്ഥൻ വീണ്ടും പരാതിക്കാരന്‍റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ വി.പിള്ള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയൻ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളിൽ പരിശോധിക്കും.
പ്രതി ചേർത്തിരിക്കുന്ന ആരെയും പൊലീസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതേസമയം കേസിൽ ചില ഒത്തുതീർപ്പ് ശ്രമങ്ങൾ ബിജെപി നടത്തിയെങ്കിലും പണം തിരികെ കിട്ടാതെ കേസിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് പരാതിക്കാരനനായ ഹരികൃഷ്ണൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam