തൊടുപുഴ പീഡനക്കേസ്: ഇടനിലക്കാരനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്, പീഡിപ്പിച്ചവരെയെല്ലാം തിരിച്ചറിയാൻ ശ്രമം

Published : Apr 18, 2022, 12:10 PM IST
തൊടുപുഴ പീഡനക്കേസ്: ഇടനിലക്കാരനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്, പീഡിപ്പിച്ചവരെയെല്ലാം തിരിച്ചറിയാൻ ശ്രമം

Synopsis

കേസിൽ  പെൺകുട്ടിയുടെ അമ്മ അടക്കം 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 15 പേർ തന്നെ പീഡിപ്പിച്ചെന്നാണ് പതിനേഴുകാരിയുടെ മൊഴി

തൊടുപുഴ: തൊടുപുഴയിൽ പതിനേഴുകാരിയെ പതിനഞ്ച് പേ‍ർ  പീഡനത്തിന് ഇരയാക്കിയ കേസിൽ (Thodupuzha Rape case) മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം വന്ന് ബോധരഹിതനായ ജോൺസനെ ആശുപത്രിയിലേക്ക് മാറ്റി. 

കേസിൽ  പെൺകുട്ടിയുടെ അമ്മ അടക്കം 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 15 പേർ തന്നെ പീഡിപ്പിച്ചെന്നാണ് പതിനേഴുകാരിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിക്കാൻ ഇടനിലക്കാരനായ ബേബിയെ ചോദ്യം ചെയ്താൽ ബാക്കി ഉള്ളവരെ കൂടി പിടികൂടാമെന്ന പ്രതീക്ഷയിലാണ്  പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്

രക്ഷിതാക്കളുടെ അറിവില്ലാതെ നിരവധി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടില്ലെന്ന ചൈൽഡ് വെൽഫയര്‍ കമ്മിറ്റിയുടെ സംശയമാണ് നേരത്തെ അമ്മയുടെ അറസ്റ്റിൽ കലാശിച്ചത്. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്തത് അമ്മയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് ഇടനിലക്കാരൻ ബേബിയിൽ നിന്ന്  ഇവര്‍ പണവും കൈപ്പറ്റിയിരുന്നു. രോഗിയായ ഈ നാൽപത്തിരണ്ടുകാരി ആശുപത്രിയിൽ ചികിത്സയിൽ കഴിവെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ കോടതിയിൽ ഹാജരാക്കും. മുത്തശ്ശിക്കും പീഡനത്തെ കുറിച്ച് അറിയാമായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വരും. ഇവര്‍ക്കെതിരെയും വൈകാതെ കേസെടുക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു