
ദില്ലി: ഗർഭിണിയായ തെരുവുനായയെ അതിക്രൂരമായി അടിച്ചു കൊന്ന സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റും തടിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് നാലു പേർ ചേർന്ന് നായയെ തല്ലിക്കൊന്നത്. ഓഖ്ലയിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളാണ് ഇവർ നാലുപേരും എന്ന് പൊലീസ് വെളിപ്പെടുത്തി. നായ് കുരച്ചതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ചത്ത നായയെ വയലിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ന്യൂ ഫ്രണ്ട്സ് കോളനി പ്രദേശത്താണ് സംഭവം നടന്നത്. അതിക്രൂരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നായയെ അടിച്ചു കൊല്ലാൻ കൂട്ടത്തിലൊരുവൻ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. നായയെ അടിക്കുന്ന സമയത്ത് കൂടെയുള്ളവർ ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
കൊല്ലത്ത് 200 കിലോ റബര്‍ ഷീറ്റ് മോഷണം പോയി ഒപ്പം കൂട്ടില്‍ കിടന്ന നായക്കുഞ്ഞും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam