
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അർജുൻ പൊലീസ് പിടിയിൽ. ഫോർട്ട് സി ഐയുടെ നേതൃത്വത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാം കുത്തേറ്റു മരിച്ചത്. ഏറ്റുമുട്ടലില്‍ അർജുന്‍റെ സുഹൃത്തുക്കളായ വിമൽ, ഉണ്ണിക്കണ്ണൻ എന്നിവർക്കും കുത്തേറ്റിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് നേരെത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അർജുനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മനോജ്, രജിത്ത് എന്നിവരെയാണ് പൊലീസ് നേരെത്തെ പിടികൂടിയത്. എന്നാൽ ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ ശേഷം അർജുൻ രക്ഷപ്പെടുകയായിരുന്നു. രണ്ടു ദിവസത്തെ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മുഖ്യ പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam