
റായ്പൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി അജ്ഞാത കൊലയാളിയുടെ കൊടുംക്രൂരത. ദമ്പതികളും ഇവരുടെ ഒരു വയസുള്ള കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലാണ് സംഭവം അരങ്ങേറിയത്
തീവെച്ച ശേഷം മകളും കുടുംബവും കത്തിച്ചാമ്പലാവുകയാണെന്നും പറ്റുമെങ്കില്‍ രക്ഷിച്ചോളാനും അജ്ഞാത കൊലയാളി ഫോണ്‍ ചെയ്ത് പറഞ്ഞതായി മരിച്ച യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ കത്തിക്കരിഞ്ഞ് മൂന്ന് മൃതദേഹങ്ങളാണ് കാണാനായത്.
മഞ്ജു ശര്‍മ്മ, ഭര്‍ത്താവ് രവി ശര്‍മ്മ ഇവരുടെ കുട്ടിയുമാണ് മരിച്ചത്. മഞ്ജുവിന്‍റെ കാലകളും കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. രവി ശര്‍മ്മയെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷമാണ് കൊലയാളി തീ വെച്ചത് എന്നാണ് നിഗമനം.
കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. വീടിനകത്ത് നിറയെ രക്തം ചിതറിയ നിലയിലായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ കാണാതായിട്ടുണ്ട്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ചൊവ്വാഴ്ച രാവിലെയാണ് മകളുടെ ഫോണില്‍ നിന്നും കോള്‍ വന്നത് എന്നും അതിലാണ്, മകളും കുടുംബവും കൊലചെയ്യപ്പെടുമെന്നും പറ്റുമെങ്കില്‍ രക്ഷിക്കൂ എന്ന ഭീഷണി കോള്‍ വന്നത് എന്നുമാണ് മഞ്ജുവിന്‍റെ അമ്മ പറയുന്നത്.
യുവതിയുടെ വീടിന്‍റെ വാതിലില്‍ കൊലയാളി പ്രത്യേക കുറിപ്പും പതിപ്പിച്ചിട്ടുണ്ടായിരുന്നു. യുവതിക്ക് വളരെയേറെ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. ആതാണ് തന്‍റെ സഹോദരന്‍റെ മരണത്തിലേക്കും നയിച്ചത് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam