
കാൻപുർ: വ്യോമസേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ സ്വന്തം മകളെ വെടിവച്ച് കൊന്നു. ദുരഭിമാന കൊലയാണിതെന്ന് പ്രതി പൊലീസിൽ സമ്മതിച്ചു. നാട്ടുകാരനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവന്റെ പരാതിയിൽ പൊലീസ് അച്ഛനെതിരെ കേസെടുത്തു. സൈനിക് കോളനി താമസക്കാരനായ ഉദയ്‌വീർ യാദവാണ് മകളെ കൊലപ്പെടുത്തിയത്. മകൾ സോണിയുടെ തലയിലേക്ക് രണ്ട് ബുള്ളറ്റുകളാണ് ഇയാൾ ഉതിർത്തത്. പ്രതി സ്വന്തം തോക്കിൽ നിന്ന് മൂന്ന് വട്ടം വെടിയുതിർത്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പ്ലസ് ടു വിദ്യാർത്ഥിനിയായ സോണിയും നാട്ടുകാരനായ ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നാണ് മകളുടെ നേരെ വെടിയുതിർത്തതെന്ന് പ്രതി സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam