
കണ്ണൂർ : കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ട് സംശയം തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോൾ കുട്ടി പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ കണ്ണൂർ ടൗൺ പൊലീസ്, പ്രതി അസീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ലൈംഗികാരോപണം : ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് രാജി വച്ചേക്കും
സമാനമായ മറ്റൊരു സംഭവവും കണ്ണൂരിൽ ഇന്നുണ്ടായി. കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസാണ് സർക്കാർ ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ അധ്യാപകർ കൗൺസിലിംഗിന് അയക്കുകയായിരുന്നു. സ്കൂൾ കൗൺസിലറോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു, പ്രതിക്ക് 10 വർഷം തടവ്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണം. 2019 ൽ ആണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:ജമുന ഹാജരായി.
ലൈംഗികാരോപണം : ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് രാജി വച്ചേക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam