ബാലുശ്ശേരി പീ‍ഡനക്കേസ്; അയൽവാസിയായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Nov 7, 2020, 8:24 AM IST
Highlights

ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരി പീഡനത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ല.

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്റ്റേഷനിലെ പടികെട്ടിൽ നിന്ന് താഴേക്ക് ചാടിയാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതി  ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഒളിഞ്ഞുനോട്ടക്കാരനായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാതെ കുഞ്ഞിനെ കാണുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരി പീഡനത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ല. രണ്ട് നേപ്പാൾ സ്വദേശികളെയും രണ്ട് നാട്ടുകാരെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനേയും അയാളുടെ നേപ്പാൾ സ്വദേശിയായ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. 

സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. പിണങ്ങി പുറത്തുപോയ ഭാര്യയെ അന്വേഷിച്ച് അച്ഛൻ പോയ സമയത്താണ് ആറ് വയസുകാരി പീഡനത്തിനിരയായത്. അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോൾ പെണ്‍കുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടും മൂന്നും വയസ്സുള്ള സഹോദരന്മാർ മാത്രമേ ഈ സമയത്ത് പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നുള്ളു.

click me!