
കോട്ടയം: പാമ്പാടിയിൽ പതിന്നാലുകാരി പീഡനത്തിനിരയായ സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കുറച്ചുനാളായി പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഇതോടെയാണ് പീഡനം പുറത്തറിഞ്ഞത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യമറിഞ്ഞത്.
പ്രതിയെ സംരക്ഷിക്കാൻ പെൺകുട്ടി ഒരു കഥ മെനഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. കരകൗശല വസ്തുക്കൾ വിൽക്കാനായി പാമ്പാടിയിൽ നിന്ന് മണർകാട് ടൗണിൽ എത്തിയപ്പോൾ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്. ചുവന്ന കാറിലെത്തിയയാൾ കരകൗശല വസ്തുക്കൾ വാങ്ങാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി. വഴിയിൽ വച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കി. രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഉണർന്നത്. ഉറങ്ങിപ്പോയ സമയത്ത് പീഡനം നടന്നിരിക്കാം എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam