ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

Published : Jan 05, 2024, 03:32 PM IST
ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

Synopsis

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

മുംബൈ: കൗമാരക്കാരിയായ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ട‌ർക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ മലാഡിലെ ക്ലിനിക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും ബലാത്സംഗ കുറ്റവും ചുമത്തിയാണ് കേസെടുത്തത്. 

കഴിഞ്ഞ ഡിസംബ‌ർ 28നാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഡോക്ടറുടെ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. ഈ ക്ലിനിക്കിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം അറിഞ്ഞ് നാട്ടുകാ‌ർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുരാ‌ർ പൊലീസ് ​ഉടന്‍ സ്ഥലത്തെത്തുകയും  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. 

1158 ജോഡി നൈകി ഷൂ തട്ടിയെടുത്തു, വില 1 കോടിയിലേറെ, സംഭവം മിന്ത്ര ഗോഡൗണിലേക്ക് കൊണ്ടുപോകുന്നതിനിടെ, ലക്ഷ്യമിത്
 
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ത​ന്റെ മകൾ ജീവനൊടുക്കില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഡോക്ടര്‍ അപമര്യാദയായി പെരുമാറുന്നതായി മകൾ പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും അമ്മ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 306 (ആത്മഹത്യാ പ്രേരണ), 376 (ബലാത്സംഗം), ജുവനൈൽ ജസ്റ്റിസ് ആക്ട്, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല്‍ നിയമം (പോക്‌സോ ആക്ട്) എന്നീ വകുപ്പുകൾ പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തു. ഡോക്ടറുടെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ