
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നാല് പ്രതികളിൽ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി സാദിഖിൻ്റെ കാറും പൊലീസ് കണ്ടെത്തി.
പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലീസിനെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് എസ്ഐക്ക് പരിക്കേറ്റിരുന്നു. വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീൻ എന്നിവരെയാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇവര്‍ ഓടിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam