
ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ട കേസാണിതെന്നാണ് പൊലീസ് അറിയിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവം കണ്ടത്.
രണ്ട് പേര്‍ ചേര്‍ന്ന് ഒരു കുഴി എടുക്കുന്നതാണ് ഓട്ടോ ഡ്രൈവര്‍ കണ്ടത്. ഒരു കുഞ്ഞ് ബാഗിലുണ്ടെന്ന് സംശയം തോന്നിയ ഡ്രൈവര്‍ ഉടന്‍ പൊലീസിനെ അറിയിച്ചു. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോള്‍ ഒരു പെണ്‍ കുഞ്ഞിനെയാണ് കണ്ടത്. ചോദ്യം ചെയ്തതോടെ തങ്ങളുടെ പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയാണെന്നാണ് ഒരാള്‍ മറുപടി നല്‍കിയത്.
എന്നാല്‍, പൊലീസ് പരിശോധിച്ചതോടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam