
പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് മലയടിവാരത്തിൽ മ്ലാവിനെ വേട്ടയാടിയ രണ്ട് പേർ വനംവകുപ്പിൻ്റെ പിടിയിൽ. നായാട്ടുസംഘത്തിലെ മൂന്നുപ്രതികൾ ഒളിവിലാണ്. പൂർണ ഗർഭിണിയായ മ്ലാവിനെയാണ് വെടിവച്ചിട്ടത്.
കല്ലടിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിനും സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വെടിയൊച്ച കേട്ടു. പിന്നാലെ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. അപ്പോഴാണ് രണ്ടുപേർ പിടിയിലായത്. മൂന്നുപേർ തോക്കുമായി ജീപ്പിൽ കടന്നു കളഞ്ഞു. വേട്ടയാടിയ മ്ലാവിന് 300 കിലോയോളം തൂക്കമുണ്ട്. പോസ്റ്റ് മാർട്ടത്തിൽ മ്ലാവിന്റെ വയറ്റിൽ കുഞ്ഞിനെ കണ്ടെത്തി.
എടത്തനാട്ടുകര പൊൻപാറ സ്വദേശി ബോണി, കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. കേരളകോൺഗ്രസ് നേതാവ് പാലക്കയം കഞ്ഞിരംപാറ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, കല്ലടിക്കോട് മേലെപാനി ബിനു എന്നിവരാണ് ഒളിവിലുള്ള പ്രതികൾ.
Read Also: കോഴിക്കോട്ട് പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച കേസ്; പ്രതികളെ പിടികൂടാനാവാതെ പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam