
ലക്നൗ: കൊലപാതകം ചെയ്യുന്ന രീതി ഗൂഗിളിൽ സെർച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'എങ്ങനെ ഒരാളെ കൊല്ലാം' എന്ന് ഇയാൾ ഗൂഗിളിൽ തിരഞ്ഞ് പഠിച്ച ശേഷമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിലെ മോദിനഗർ സ്വദേശി വികാസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ സോണിയയാണ് കൊല്ലപ്പെട്ടത്. ഗൂഗിളിൽ തിരഞ്ഞതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഹാപൂർ എസ്പി ദീപക് ഭുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുവരും വഴക്കായി. തർക്കം കൊലപാതകത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയപാതയിൽ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വികാസ് പൊലീസിനോട് പറഞ്ഞത്. എന്നാൽ വികാസ് പറഞ്ഞത് പൊലീസ് വിശ്വസിച്ചില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് സോണിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യാനായി വികാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൂഗിളിൽ എങ്ങനെ ഒരാളെ കൊല്ലാമെന്നും എവിടെ നിന്ന് തോക്ക് ലഭിക്കുമെന്നും ഇയാൾ ഫോണിൽ സെർച്ച് ചെയ്തിരുന്നു. ഫ്ലിപ്കാർട്ട് വഴി വിഷം വാങ്ങാനും ഇയാൾ ശ്രമിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam