വികാസ് ദുബെയുടെ സഹായി കോടതിയില്‍ കീഴടങ്ങി

Published : Jul 30, 2020, 06:45 PM IST
വികാസ് ദുബെയുടെ സഹായി കോടതിയില്‍ കീഴടങ്ങി

Synopsis

ഗോപാല്‍ സൈനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് കാണ്‍പുര്‍ റൂറല്‍ എസ്പി ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു.  

കാണ്‍പുര്‍: മാഫിയാ തലവന്‍ വികാസ് ദുബെയുടെ സഹായി കോടതിയില്‍ കീഴടങ്ങി. ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഗോപാല്‍ സൈനിയാണ് കാണ്‍പുരിലെ ദെഹാത്തിലെ പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജൂലായ് മൂന്നിന് വികാസ് ദുബെയും സംഘവും എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഘത്തിലെ പ്രധാനിയായിരുന്നു സൈനിയെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഗോപാല്‍ സൈനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് കാണ്‍പുര്‍ റൂറല്‍ എസ്പി ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു. 

ജൂലായ് പത്തിന് വികാസ് ദുബെയെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെ പൊലീസിനെ ആക്രമിച്ചപ്പോള്‍ ഉണ്ടായ വെടിവെപ്പില്‍ ദുബെ കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ദുബെയുടെ സംഘത്തിലെ പ്രധാനികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ