എത്തിയത് ടിപ് ടോപ്പായി, ആരുമില്ലെന്ന് ഉറപ്പിച്ചു, ശിവലിംഗത്തിൽ നിന്ന് പാമ്പിനെ അടിച്ചുമാറ്റി, സിസിടിവി സാക്ഷി

Published : Oct 16, 2024, 10:47 AM IST
എത്തിയത് ടിപ് ടോപ്പായി, ആരുമില്ലെന്ന് ഉറപ്പിച്ചു, ശിവലിംഗത്തിൽ നിന്ന് പാമ്പിനെ അടിച്ചുമാറ്റി, സിസിടിവി സാക്ഷി

Synopsis

അടിപൊളി വേഷത്തിൽ എത്തി ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തിയ യുവാവിനെ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി. തിരക്കേറിയ ക്ഷേത്രത്തിൽ മോഷണത്തിനായി യുവാവ് എടുത്തത് 2 മിനിറ്റിലും താഴെ സമയം

ലക്നൌ: മികച്ച വസ്ത്രങ്ങൾ അണിഞ്ഞ് ക്ഷേത്ര ദർശനത്തിനെന്ന വ്യാജേനയെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ച് ശിവലിംഗത്തിൽ നിന്ന് വെള്ളി കൊണ്ടു നിർമ്മിച്ച പാമ്പിനെ മോഷ്ടിച്ച് യുവാവ്. ചുറ്റും ആരുമില്ലെന്ന് യുവാവ് നോക്കിയെങ്കിലും വിഗ്രഹം വച്ചിരുന്ന മുറിയിലെ സിസിടിവി യുവാവ് ശ്രദ്ധിച്ചിരുന്നില്ല. മിന്നൽ വേഗത്തിലുള്ള യുവാവിന്റെ മോഷണം സിസിടിവിയിൽ പതിഞ്ഞു.

ഉത്തർ പ്രദേശിലെ സഹാറൻപൂരിലെ ശനിദേവ ക്ഷേത്രത്തിലാണ് ശിവ ലിംഗത്തിൽ ചുറ്റിക്കിടന്നിരുന്നു വെള്ളികൊണ്ടുള്ള നാഗരൂപം മോഷണം പോയത്. ചാക്ക് തുറന്ന് വിഗ്രഹത്തിൽ നിന്ന് നാഗരൂപം മോഷ്ടിച്ച് ചാക്കിലിട്ട് പോവുന്നതിന് കഷ്ടിച്ച് രണ്ട് മിനിറ്റ് സമയമാണ് യുവാവ് എടുത്തത്. ഇൻസൈഡ് ചെയ്ത ഷർട്ടും പാന്റുെ സോക്സുമിട്ടാണ് യുവാവ് വിഗ്രഹത്തിന് സമീപത്ത് എത്തുന്നത്. യുവാവിന്റെ തോളിലൂടെ ബാഗും ഇട്ടിരുന്നു.

ചാക്കിലാക്കിയ നാഗരൂപവുമായി മിന്നൽ വേഗത്തിലാണ് യുവാവ് നടന്ന് പോകുന്നത്. സംഭവത്തിൽ ഉത്തർ പ്രദേശ് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള  സിസിടിവി ദൃശ്യങ്ങൾ ഇതിനടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിസിടിവിക്ക് മുഖം കൊടുക്കാതെയാണ് യുവാവിന്റെ കളവ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ