ദുര്‍മന്ത്രവാദിക്ക് വഴങ്ങാത്തതിന് ഭര്‍ത്താവിന്‍റെ മര്‍ദനം; പരാതിയുമായി വീട്ടമ്മ

Published : Mar 02, 2019, 10:45 PM IST
ദുര്‍മന്ത്രവാദിക്ക് വഴങ്ങാത്തതിന് ഭര്‍ത്താവിന്‍റെ മര്‍ദനം; പരാതിയുമായി വീട്ടമ്മ

Synopsis

കൊണ്ടോട്ടിയിലുള്ള ദുര്‍മന്ത്രിവാദിയുടെ സ്വാധീനത്തിലാണ് ഭര്‍ത്താവും വീട്ടുകാരുമെന്ന് യുവതി പറഞ്ഞു. കുറച്ചു കാലങ്ങളായി ഇയാള്‍ പറയുന്നത് മാത്രമാണ് ഭര്‍ത്താവ് ചെയ്തുകൊണ്ടിരിക്കുന്നത്

മലപ്പുറം: ഭര്‍ത്താവിന്‍റെ സഹായത്തോടെ ദുര്‍മന്ത്രവാദി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ പൊലീസിനെ സമീപിച്ചു. ദുര്‍മന്ത്രവാദിക്ക് വഴങ്ങാത്തതിന്‍റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിക്കുന്നതായും യുവതി പൊലീസിനോട് പരാതിപെട്ടു.

മലപ്പുറം രണ്ടത്താണി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കൊണ്ടോട്ടിയിലുള്ള ദുര്‍മന്ത്രവാദിയുടെ സ്വാധീനത്തിലാണ് ഭര്‍ത്താവും വീട്ടുകാരുമെന്ന് യുവതി പറഞ്ഞു. കുറച്ചു കാലങ്ങളായി ഇയാള്‍ പറയുന്നത് മാത്രമാണ് ഭര്‍ത്താവ് ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയതായി നിര്‍മ്മിച്ച വീട്ടില്‍ ദുര്‍മന്ത്രവാദിക്കായി ഒരു മുറി തന്നെ ഭര്‍ത്താവ് മാറ്റി വച്ചിട്ടുണ്ട്.

താൻ ദുര്‍മന്ത്രവാദിയുടെ ലൈംഗിക താത്പര്യത്തിന് വഴങ്ങിക്കൊടുത്താല്‍ വലിയ ധനലാഭം ഉണ്ടാകുമെന്ന് ഭര്‍ത്താവ് വിശ്വസിക്കുന്നു. ദുര്‍മന്ത്രവാദി ഭര്‍ത്താവിനെ അങ്ങനെ വിശ്വസിപ്പിച്ചിട്ടുണ്ട്. ഇതിന് വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയാണെന്നും യുവതി പറയുന്നു. 

മര്‍ദ്ദനത്തില്‍ കൈക്ക് പരിക്കേറ്റ യുവതി വളാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദുര്‍മന്ത്രവാദിക്കും ഭര്‍ത്താവിനും എതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവതി വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം