
മൂന്നാർ: തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിൻറെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച അഞ്ചു പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു. ഇവരുടെ പക്കൽ നിന്നും 150 കിലോ ഇറച്ചിയും പിടികൂടി. തലയാർ എസ്‌റ്റേറ്റിൽ താമസിക്കുന്ന രാമർ, അമൃതരാജ്, ആനന്ദകുമാർ, കറുപ്പുസ്വാമി, രമേഷ് എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോഴാണ് ഇറച്ചി ശേഖരിതെന്നുമാണ് പിടിയലായവർ വനപാലകരോട് പറഞ്ഞത്.
ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. കാട്ടുപോത്തിനെ ഇവർ വേട്ടയാടിയതാണോയെന്ന് അന്വേഷണം നടത്താനാണ് വനം വകുപ്പിൻറെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam