വിവാഹം ചെയ്തില്ല; മുന്‍ കാമുകനെ പുതിയ കാമുകനുമായി ചേര്‍ന്ന് യുവതി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Published : Mar 04, 2020, 07:36 PM ISTUpdated : Mar 04, 2020, 07:37 PM IST
വിവാഹം ചെയ്തില്ല;  മുന്‍ കാമുകനെ പുതിയ കാമുകനുമായി ചേര്‍ന്ന് യുവതി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Synopsis

വിവാഹം കഴിക്കാന്‍ വിസമ്മതിച്ച മുന്‍കാമുകനെ ഇപ്പോഴത്തെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു. 

ബറേലി: ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടും വിവാഹം കഴിക്കാന്‍ തയ്യാറാകാതിരുന്ന മുന്‍ കാമുകനെ യുവതി ഇപ്പോഴത്തെ കാമുന്‍റെ സഹായത്തോടെ കൊലപ്പെടുത്തി. മൃതദേഹം കത്തിച്ചു. സംഭവത്തില്‍ ഉമ ശുക്ലയെയും കാമുകനായ സുനിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമാ തിയേറ്ററിന് സമീപം 28കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബറേലി സ്വദേശിയായ യോഗേഷ് സക്സേനയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.  

എട്ടുവര്‍ഷമായി യോഗേഷും ഉമയും പ്രണയത്തിലായിരുന്നു. 2014ല്‍ ഉമയുടെ വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെ ഉമ വിവാഹമോചനം നേടി. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടും ഉമയെ വിവാഹം ചെയ്യാന്‍ യോഗേഷ് തയ്യാറായില്ല. യോഗേഷുമായുള്ള വിവാഹം നീണ്ടുപോയതോടെ ഉമ സുനില്‍ എന്നയാളുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യോഗേഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

ഇതിനായി ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഉമ വിളിച്ചതനുസരിച്ച് യോഗേഷ് എത്തി. യോഗേഷിന്‍റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ സുനില്‍ ഇയാളെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യോഗേഷ് മരിച്ചെന്ന് ഉറപ്പായപ്പോള്‍ സുനിലും ഉമയും ചേര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. യോഗേഷും ഉമയും തമ്മിലുള്ള പ്രണയത്തെപ്പറ്റി സൂചന ലഭിച്ച പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഉമ കുറ്റസമ്മതം നടത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്