വഴിത്തർക്കത്തിനിടെ യുവാവിനെ കൊന്നു: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Published : Dec 24, 2021, 07:14 PM IST
വഴിത്തർക്കത്തിനിടെ യുവാവിനെ കൊന്നു:  പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Synopsis

വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ഐ പി സി 302 വകുപ്പ് പ്രകാരംജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ഐ പി സി 324 പ്രകാരം രണ്ട് വര്‍ഷം കഠിനതടവിനും വിധിച്ചു.  

ആലപ്പുഴ : വഴിത്തർക്കത്തെ (Road dispute) തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ഐ പി സി 302 വകുപ്പ് പ്രകാരംജീവപര്യന്തം (life imprisonment ) കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ഐ പി സി 324 പ്രകാരം രണ്ട് വര്‍ഷം കഠിനതടവിനും വിധിച്ചു.  

രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മരണപ്പെട്ട അന്‍ഷാദിന്റെ കുടുംബത്തിന് സഹായധനം നല്‍കുന്നതിന് ലീഗല്‍സര്‍വ്വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീര്‍ (46 )നെ കുറ്റക്കാരനെന്ന് കണ്ട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി - 3 ജഡ്ജ് പി എൻ സീത ശിക്ഷ വിധിച്ചത്.

2012 ഓഗസ്റ്റ് 24-നായിരുന്നു സംഭവം. സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസപ്പെടുത്തി ബൈക്ക് വെച്ചു. ഇതിനെ തുടർന്ന് സുധീർ, അൻഷാദും ബന്ധുവായ സുനീറുമായി വാക്ക് തർക്കം ഉണ്ടായി. ഇത് പറഞ്ഞു തീർക്കാനായി അൻഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോൾ വാക്ക് തർക്കത്തെ തുടർന്ന് കത്തി ഉപയോഗിച്ച് സുധീർ ഇരുവരെയും കുത്തുകയായിരുന്നു. 

ഗുരുതമായി പരിക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് തന്നെ മരിക്കുകയും അന്‍ഷാദിനൊപ്പം കുത്തേറ്റ സുനീറിനെ അശുപത്രിയില്‍ അഡ്മിറ്റാക്കുയും ചെയ്തിരുന്നു. പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും എട്ട് തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി പി ഗീത ഹാജരായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്