
തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. ചാവക്കാട്ടെ പുന്ന മേഖലയിൽ കേന്ദ്രീകരിച്ച് മയക്കുമാരുന്ന് മാഫിയ ശക്തമാവുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാമിൽ പ്രദേശത്തെ പ്രധാന വിതരണക്കാരനുമാണെന്ന് പൊലീസ് കണ്ടെത്തി.
പിന്നാലെ ഷാമിലിന്റെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘത്തിലെ യുവാവ് പിടിയിലായത്. പൊലീസെത്തുമ്പോൾ വീട്ടിനുള്ളില്‍ വച്ച് ഇരുവരും കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാമിൽ ഓടി രക്ഷപ്പെട്ടു. ഷാമിലിനായി തെരച്ചിൽതുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷാമിലിന്റെ പക്കൽ നിന്ന് ലഹരി മരുന്നുകൾ വാങ്ങിയവരെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ആ വഴിക്കും ശക്തമാക്കുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam