മാർക്സിസ്റ്റ് പാർട്ടിയുടെ അപചയം അവർ സ്വയം ഉണ്ടാക്കിയത്; യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എ കെ ആന്റണി

Web Desk   | Asianet News
Published : Mar 26, 2021, 04:22 PM ISTUpdated : Mar 26, 2021, 04:27 PM IST
മാർക്സിസ്റ്റ് പാർട്ടിയുടെ അപചയം അവർ സ്വയം ഉണ്ടാക്കിയത്; യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എ കെ ആന്റണി

Synopsis

പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും എ കെ ആന്റണി വിമർശിച്ചു.  

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം പിണറായി സർക്കാർ തുടർന്നുവന്ന ശൈലി പിടിവാശി മാത്രമായിരുന്നുവെന്നും തുടർഭരണം സാധ്യമായാൽ അത് സർവ്വനാശത്തിലെത്തുമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് പാർട്ടിക്ക് ബം​ഗാളിലുണ്ടായ തകർച്ച കേരളത്തിലുണ്ടാകുമെന്നും ബം​ഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണെന്നും എകെ ആന്റണി പറഞ്ഞു. പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും എ കെ ആന്റണി വിമർശിച്ചു.  

കോൺ​ഗ്രസിൽ എല്ലാക്കാലത്തും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺ​ഗ്രസ് തലമുറ മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് സ്ഥാനാർത്ഥി പട്ടിക. യുഡിഎഫിന് ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇനി കേരള രാഷ്ടീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ആന്റണി തന്റെ കേരളത്തിലെ രാഷ്ട്രീയം 2004 ൽ അവസാനിച്ചുവെന്നും വ്യക്തമാക്കി. തന്റെ രാജ്യസഭാ കാലം കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങും. വീണ്ടും രാജ്യസഭാംഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യുഡിഎഫ് വിട്ട് പോയ ജോസ് കെ മാണി ചെയ്തത് ശരിയായില്ല. അത് ആ പാർട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തിൽ ബിജെപിക്ക് വളരാവുന്നതിൽ പരിധിയുണ്ട്. ആകെ ജയിച്ചത് നേമത്താണ്. അത് രാജഗോപാലിനോടുള്ള പ്രത്യേക പരിഗണന കൊണ്ടാണെന്നും ആന്റണി കൂട്ടിച്ചേർത്തു. രാഹുലിന് സ്ഥിരതയില്ലെന്നത് ബിജെപി പ്രചാരണം മാത്രമാണെന്നും ആന്റണി പറഞ്ഞു. 

അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം...

 

 

PREV
click me!

Recommended Stories

സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു
അഭിനയിക്കാൻ എന്ത് മരുന്നാണ് കൊടുക്കാറുള്ളതെന്ന് അന്ന് അജുച്ചേട്ടൻ ചോദിച്ചു