Latest Videos

ജോയ്‌സ് ജോർജിന്റെ സ്ത്രീ വിരുദ്ധ പരാമർശം പാർട്ടിയുടെ അറിവോടെയാണോ? ചോദ്യവുമായി എറണാകുളം ഡിസിസി

By Web TeamFirst Published Mar 30, 2021, 4:23 PM IST
Highlights

രാഹുൽ ഗാന്ധിയെപോലുള്ള നേതാവിനെതിരെ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നു. കോളേജിനു പോലും അപമാനമാണ് ഇത്തരം പരാമർശമെന്നും ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. 

കൊച്ചി: ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിന്റെ  സ്ത്രീ വിരുദ്ധ പരാമർശം പാർട്ടിയുടെ അറിവോടെയാണോ എന്ന് പാർട്ടി വ്യക്തമാക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ്‌ ടി ജെ വിനോദ്. രാഹുൽ ഗാന്ധിയെപോലുള്ള നേതാവിനെതിരെ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നു. കോളേജിനു പോലും അപമാനമാണ് ഇത്തരം പരാമർശമെന്നും ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. അതേസമയം, ജോയ്‌സ് ജോർജിന്റെ ഇടുക്കി തടിയമ്പാട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച് നടത്തി. പ്രതിഷേധക്കാർ ജോയ്സ് ജോർജിന്റെ കോലം കത്തിച്ചു. 

കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെച്ചാണ് ജോയ്‌സ് ജോർജ്, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് അശ്ലീല പരാമ‍ര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ർശം. പരാമ‍ർശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. തുടർന്ന്, താൻ നടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ് രം​ഗത്തെത്തി. പ്രസ്താവന പരസ്യമായി പിൻവലിച്ചാണ് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞത്. 

ജോയ്സ് ജോർജിന്റെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമ‍ർശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ മുതി‍ന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ർശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

പരാമ‍ർശം വിവാദമായതോടെ ജോയ്സ്‍ ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു.  സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ സെക്രട്ടിയേറ്റിലേക്ക് മാർച്ച് നടത്തി. 

click me!