മുസ്ലീം ലീഗിന് മൂന്നു സീറ്റുകൾ കൂടി; തീരുമാനം കോൺഗ്രസ്-ലീഗ് ചർച്ചയിൽ

Web Desk   | Asianet News
Published : Feb 28, 2021, 01:03 PM ISTUpdated : Feb 28, 2021, 01:56 PM IST
മുസ്ലീം ലീഗിന് മൂന്നു സീറ്റുകൾ കൂടി; തീരുമാനം കോൺഗ്രസ്-ലീഗ് ചർച്ചയിൽ

Synopsis

മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. 

കോഴിക്കോട്: മുസ്ലീം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. 

ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺഗ്രസ്-ലീഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമംഗലവും വച്ചുമാറാൻ ധാരണയായി. ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനും ധാരണയായി. നടൻ ധർമ്മജനെ  പരിഗണിക്കുന്ന മണ്ഡലമാണ് കോൺഗ്രസിന് ലീഗ് വിട്ടുനൽകുന്ന ബാലുശ്ശേരി.

പുതിയ  7 സീറ്റുകളാണ് ലീഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണമണ്ഡലമായതിനാൽ ലീഗിന് പ്രാദേശീകമായി  സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂർ മുമ്പ് ലീഗ് മൽസരിച്ച മണ്ഡലമാണ്. ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത്പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021