ജിഷയുടെ കൊലപാതകം രാഷ്‍ട്രീയ വിഷയമാകുന്നു

Published : May 04, 2016, 07:47 AM ISTUpdated : Oct 05, 2018, 01:10 AM IST
ജിഷയുടെ കൊലപാതകം രാഷ്‍ട്രീയ വിഷയമാകുന്നു

Synopsis

പെരുമ്പാവൂരിലെ  ജിഷയുടെ കൊലപാതകം രാഷ്‍ട്രീയ വിഷയമാകുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ കണ്ടു. വി എസ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയപ്പോള്‍ കൊലയാളിയെ നിയമത്തിന് മുൻപിൽ കൊണ്ടു വരുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ് നല്‍കി.


കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ ആഭ്യന്തരമന്ത്രിക്കെതിരെ ഇടതു യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത്  വിഷയം  പ്രതിപക്ഷം രാഷ്‍ട്രീയവല്‍ക്കരിക്കുന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.  വി എസ്സും ഉമ്മന്‍ചാണ്ടിയും  പെരുമ്പാവൂരിലെത്തിയതോടെ ജിഷയുടെ കൊലപാതകത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പോര് കനത്തു.കഴിവുകെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്നതിനിലാണ് കൊലാപതകമുണ്ടായതെന്ന് വി എസ് വിമര്‍ശിച്ചു. ഇപ്പോഴത്തെ അന്വേഷണത്തിന് വിശ്വാസ്യത പോരെന്ന പ്രതിപക്ഷ നിലപാടിന്‌ അന്വേഷണം ഫലപ്രദമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്‌. ജിഷയുടെ കുടുംബത്തിന് സഹായവും മുഖ്യമന്ത്രി പ്രഖ്യാപിപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ജിഷയുടെ കൊലപാതികയെ വേഗം കണ്ടെത്തേണ്ടത് ഭരണമുന്നണിക്ക് അനിവാര്യതയാണ്‌. ഭരണ പ്രതിപക്ഷ മുന്നണിയും എന്‍ഡിഎയും തെരുവിലിറങ്ങിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതു കൊണ്ടുമാത്രം പ്രശ്‍നം കെട്ടടങ്ങാനിടയില്ല. തുടക്കത്തിലേ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്ന ആരോപണമാണ് എതിരാളികൾ ഉന്നയിക്കുന്നത്‌.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!