വിവാദങ്ങള്‍ക്ക് വിരാമം, കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സുധീരന്‍ എത്തി

Published : Apr 13, 2016, 06:51 AM ISTUpdated : Oct 05, 2018, 02:46 AM IST
വിവാദങ്ങള്‍ക്ക് വിരാമം, കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സുധീരന്‍ എത്തി

Synopsis

ദില്ലി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലുണ്ടായ വിവാദങ്ങളും പരസ്‌പര പോരിനും വിമാരമിട്ട് കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സുധീരനെത്തി. കെ.മുരളീധരന്റെ പ്രവ‍ര്‍ത്തനശൈലിയെ വാനോളം പ്രശംസിച്ചായിരുന്നു സുധീരന്റെ ഉദ്ഘാടന പ്രസംഗം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ബന്ധം പിടിച്ച വി എം സുധീരന്റെ നിലപാട് മലര്‍ന്നു കിടന്ന് തുപ്പന്നുതുപോലെയെന്നായിരുന്നു ദില്ലി ചര്‍ച്ചകള്‍ക്കുശേഷം കെ മുരളീധരന്റ പ്രസ്‍താവന. സ്ഥാനാര്‍ത്ഥിപട്ടിക ആയതോടെ കോണ്‍ഗ്രസില്‍ മഞ്ഞുരുകി തുടങ്ങി. വട്ടിയൂര്‍കാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് വി എം സുധീരനും. വിഎമ്മിനെ സന്തോഷത്തോടെ ആനയിച്ച് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. പരസ്‌പരം പോരടിച്ച നിന്നതിന്റെ തെല്ലും ലാഞ്ചനയില്ലാതെ ഇരുവരും കുശലം പറഞ്ഞു. ലീഡറയെും കെ മുരളീധരനെയും വാനോളം പുകഴ്‍ത്തി വി എം സുധീരന്റെ ഉദ്ഘാടന പ്രസംഗം.

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ടി എന്‍ സീമയും കുമ്മനം രാജശേഖരനുമാണ് കെ മുരളീധരന്റെ എതി‍ര്‍സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥിനിര്‍ണത്തിനുശേഷം മണ്ഡലത്തിലൂടെ പ്രാഥമികഘട്ട വോട്ടു ചേദിച്ചുള്ള പ്രചാരണത്തിലാണ് കെ മുരളീധരന്‍ ഇപ്പോള്‍.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!