'അണ്ണനെ തോല്‍പ്പിച്ച് തമ്പി കപ്പടിക്കട്ടേ', ഏറ്റവും മിടുക്കൻ വിഷ്‍ണുവെന്നും മാരാര്‍

By Web TeamFirst Published Jun 4, 2023, 11:01 PM IST
Highlights

മോഹൻലാലിനോട് വിഷ്‍ണുവിനെ കുറിച്ച് അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് 70 ദിവസം പിന്നിട്ടതിന്റെ ഭാഗമായി മോഹൻലാല്‍ ഇന്ന് ഒരു ഗെയിം മത്സാര്‍ഥികള്‍ക്കായി നിര്‍ദ്ദേശിച്ചിരുന്നു. ബിഗ് ബോസില്‍ ഓരോ മത്സരാര്‍ഥികള്‍ക്കും വന്ന മാറ്റങ്ങളും കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും വ്യക്തമാക്കാനായിരുന്നു മോഹൻലാല്‍ നിര്‍ദ്ദേശിച്ചത്. വിഷ്‍ണുവിനാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത് എന്നായിരുന്നു അഖില്‍ മാരാര്‍ വ്യക്തമാക്കിയത്.

ഇവിടെയുള്ള മത്സരാര്‍ഥികളില്‍ ഏറ്റവും മിടുക്കനും അല്ലെങ്കില്‍ കപ്പ് ഉയര്‍ത്താൻ സാധ്യതയുള്ളതുമായിട്ട് അപ്പോഴും ഇപ്പോഴും ഞാൻ കാണുന്ന ആളാണ് വിഷ്‍ണു എന്നായിരുന്നു അഖില്‍ വ്യക്തമാക്കിയത്. പക്ഷേ അവന്റെ റൂട്ടില്‍ അവന് ചെറിയ ഒരു കണ്‍ഫ്യൂഷൻ. അവന് എവിടെയോ തെറ്റിയിട്ടുണ്ടോ എന്ന കണ്‍ഫ്യൂഷൻ അവന് വന്നിട്ടുണ്ടോയെന്ന് എനിക്ക് തോന്നി. അവൻ കുറച്ചൊന്ന് നിശബ്‍ദനായി. പന്ത്രണ്ട് ദിവസങ്ങളോളമായി. വിഷ്‍ണുവിനോട് എനിക്ക് പറയാനുള്ളത്, വിഷ്‍ണു നീ മികച്ച മത്സരാര്‍ഥിയാണ്, അണ്ണനെ തോല്‍പ്പിച്ച് തമ്പി കപ്പടിക്കട്ടേ എന്ന ശക്തി ഞാൻ നിനക്ക് പകര്‍ന്നു നല്‍കുന്നു. നീ കയറിവാ. ഒരു രീതിയിലും നീ താഴേക്ക് പോകരുത് ആത്മവിശ്വാസത്തോടെ ഇരിക്കൂ എന്നുമാണ് മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ അഖില്‍ മാരാര്‍ പറഞ്ഞത്.

വിഷ്‍ണു റിനോഷിനെ കുറിച്ചായിരുന്നു സംസാരിച്ചത്. റിനോഷ് നേരത്തെ ഗെയിം മനസ്സിലാക്കിയിട്ടില്ലെന്നായിരുന്നു മോഹൻലാലിനോട് വിഷ്‍ണു പറഞ്ഞത്. എവിടെയൊക്കെ എന്തൊക്കെ എന്ന് പറയണമെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ റിനോഷ്. ബിഗ് ബോസില്‍ ഇതുവരെ 50 ദിവസം കണ്ട റിനോഷ് അല്ല ഇപ്പോള്‍. ഗെയിമിനെ മനസിലാക്കി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും വന്ന മാറ്റമായി വിഷ്‍ണു പറഞ്ഞു.

കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാനും മോഹൻലാല്‍ ആവശ്യപ്പെട്ടു. റിനോഷും മിഥുനും പറഞ്ഞ കോഡ് ഭാഷയെ കുറിച്ച് സാര്‍ പറഞ്ഞിരുന്നല്ലോ എന്ന് സൂചിപ്പിച്ചാണ് വിഷ്‍ണു കാണാൻ ആഗ്രഹിക്കുന്ന മാറ്റം വ്യക്തമാക്കിയത്. ആ കോഡ് രസകരമായി അവതരിപ്പിച്ചിരുന്നു. കുറച്ചുകൂടി ധൈര്യത്തോടെ അത് പറയണമെന്നായിരുന്നു റിനോഷിനോട് വിഷ്‍ണു വ്യക്തമാക്കിയത്.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!