കൂടപ്പിറപ്പിനെ പോലെ കണ്ടയാളാണ് ജിന്റോ, എന്റെ പേരു മറന്നത് സങ്കടമായി; കണ്ണു നിറ‍ഞ്ഞ് രതീഷ്

Published : Sep 18, 2025, 04:12 PM IST
Ratheesh Kumar

Synopsis

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായിരുന്ന രതീഷ് കുമാർ, സഹമത്സരാർത്ഥി ജിന്റോയെക്കുറിച്ച് തുറന്നുപറയുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിൽ ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു രതീഷ് കുമാർ. എന്നാൽ, ആദ്യ എവിക്ഷനിൽ രതീഷ് പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസിനകത്ത് ജിന്റോ-രതീഷ് കോമ്പോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഷോ കഴിഞ്ഞതിനു ശേഷം ജിന്റോ തന്റെ പേരു പോലും അറിയില്ല എന്നു പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്ന് രതീഷ് പറയുന്നു. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ കരഞ്ഞുകൊണ്ടാണ് രതീഷ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

''ഞാൻ അവനെ വിളിക്കാറില്ല. അവൻ എന്നെയും വിളിക്കാറില്ല. കൂടപ്പിറപ്പിനെ പോലെ കണ്ടയാളാണ് ജിന്റോ. ഞങ്ങളുടെ സീസണിലെ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്തത് ഞാനും ജിന്റോയും ചേർന്ന കോമ്പോ ആണ്. അവന് ഒരു പുൾ കൊടുത്തത് ഞാനാണ്. എന്നിട്ടും ഏതോ ഒരു ചാനലിൽ, ആദ്യം ഒട്ട് ആയ ആളുടെ പേരെന്താ എന്ന് അവൻ ചോദിച്ചപ്പോൾ എനിക്ക് വിഷമമായി. എവിക്ട് ആയതിനു ശേഷം ഞാൻ ആദ്യം കൊടുത്ത അഭിമുഖങ്ങളിലെല്ലാം വാ തോരാതെ സംസാരിച്ചത് ജിന്റപ്പനെക്കുറിച്ചാണ്.

ജിന്റപ്പൻ എന്റെ പേര് മറന്നാലും ഞാൻ ജിന്റപ്പന്റെ പേര് മറക്കില്ല. എനിക്കതിലൊന്നും ഒരു വിരോധവുമില്ല. ജിന്റോ വിന്നറാണ്. കപ്പ് ഒക്കെ എന്റെ കയ്യിൽ കൊണ്ടുതന്ന ആളാണ്. ആ സമയത്ത് ചിലപ്പോൾ എന്റെ പേര് കിട്ടിയിട്ടുണ്ടാകില്ല. കുറ്റം പറയുന്നതല്ല, പക്ഷേ എന്റെ പേരു മറന്നു എന്ന് പറഞ്ഞപ്പോൾ‌ എനിക്കത് ഭയങ്കര സങ്കടമായി'', രതീഷ് കരഞ്ഞുകൊണ്ട് അഭിമുഖത്തിൽ പറഞ്ഞു.

''ഏഴു ദിവസത്തിനു ശേഷം എവിക്ട് ആയി വന്നയാൾ നൂറു ദിവസം സംസാരിച്ചത് ജിന്റോയെക്കുറിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ അമ്മയുടെ വയറ്റിൽ പിറക്കാത്ത കൂടപ്പിറപ്പാണ് ജിന്റോ. അവനെപ്പറ്റി പലതും പുറത്ത് കേൾക്കുന്നുണ്ട്. അതൊന്നും വിളിച്ചു ചോദിക്കാൻ പോയിട്ടില്ല. അതിന്റെ ശരിയും തെറ്റും അന്വേഷിക്കാനും ഞാൻ പോയിട്ടില്ല'', രതീഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്