വീക്കിലി ടാസ്‍ക്; ബിഗ് ബോസില്‍ രണ്ടുപേര്‍ ജയിലിലേക്ക്

By Web TeamFirst Published Apr 23, 2021, 11:53 PM IST
Highlights

മോശം പ്രകടനം നടത്തിയ എതിര്‍ ടീമിലെ ഒരാളെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ഇരു ടീമുകളോടും ആവശ്യപ്പെടുകയായിരുന്നു

വീക്കിലി ടാസ്‍കുകളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന രണ്ടുപേരെ ഹൗസിനുള്ളിലെ ജയിലിലേക്ക് അയയ്ക്കുന്ന രീതിയുണ്ട് ബിഗ് ബോസില്‍. വീറും വാശിയും നിറഞ്ഞ ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍കിനു ശേഷവും അതുണ്ടായി. 'നാട്ടുകൂട്ടം' എന്നായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍കിന് ബിഗ് ബോസ് നല്‍കിയിരുന്ന പേര്. ആറ് പേര്‍ വീതമുള്ള രണ്ട് ടീമുകള്‍ക്ക് കലിംഗനാട്, കോലത്തുനാട് എന്നിങ്ങനെയായിരുന്നു പേരുകള്‍.

എതിര്‍ടീമിലെ മൂന്നുപേരെ തിരഞ്ഞെടുത്ത്, ഓരോരുത്തരെയായി തങ്ങള്‍ ആറുപേര്‍ക്ക് ഒരുമിച്ച് വിചാരണ ചെയ്യാനുള്ള അവസരമായിരുന്നു ഈ മത്സരം. അതുപ്രകാരം നടന്ന മത്സരം കയ്യാങ്കളിയോടെ വക്കോളം എത്തുകയും ചെയ്‍തു. ടാസ്‍കില്‍ മോശം പ്രകടനം നടത്തിയ രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു.

മോശം പ്രകടനം നടത്തിയ എതിര്‍ ടീമിലെ ഒരാളെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ഇരു ടീമുകളോടും ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഒരു ടീം റംസാനെയും മറുടീം അഡോണിയെയും തിരഞ്ഞെടുത്തു. ഡിംപലിന്‍റെയും മണിക്കുട്ടന്‍റെയും സായ് വിഷ്‍ണുവിന്‍റെയും ടീമിന് റംസാന്‍ എന്ന ഒറ്റ തിരഞ്ഞെടുപ്പേ ഉണ്ടായിരുന്നുള്ളൂ. സായ് വിഷ്‍ണുവിനെതിരെ മത്സരത്തിനിടെ ചെരിപ്പ് എറിഞ്ഞതാണ് അവര്‍ കാരണമായി ഉന്നയിച്ചത്. മറിച്ച് ഫിറോസിന്‍റെ ടീം രണ്ടു പേരുടെ പേരുകള്‍ തീരുമാനിച്ച് വച്ചിരുന്നു. എതിര്‍ടീം റംസാനെ പറയുകയാണെങ്കില്‍ അഡോണിയെ പറയാമെന്നും മറ്റാരെ പറഞ്ഞാലും സൂര്യയുടെ പേര് പറയാമെന്നും അവര്‍ തീരുമാനിച്ചിരുന്നു. 

 

അതോടെ റംസാനും അഡോണിയുമാണ് ഈ വാരം ജയിലിലേക്ക് പോകുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ഒരാള്‍ ഈ സീസണില്‍ ജയിലിലേക്ക് പോകുന്നത് ആദ്യമാണ്. അഡോണിയായിരുന്നു ഈ വാരത്തിലെ ക്യാപ്റ്റന്‍. 

ALSO READ: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!