ഷൺമുഖന്റെ കോട്ടയിൽ 'ബി​ഗ് ബി'യ്ക്ക് എന്താ കാര്യം ? കാര്യമുണ്ടെന്ന് സോഷ്യൽ മീഡിയ ! ഒപ്പം ഈ സിനിമകൾക്കും

Published : Jun 11, 2025, 12:24 PM ISTUpdated : Jun 11, 2025, 12:27 PM IST
Thudarum

Synopsis

തുടരും ആ​ഗോള തലത്തിൽ 235.28 കോടി രൂപയാണ് നേടിയത്. 

സാധാരണക്കാരന്റെ വേഷമണിഞ്ഞ് മോഹൻലാൽ ബി​ഗ് സ്ക്രീനിൽ എത്തുന്നത് കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അത്തരം സിനിമകൾ നിരവധി ഉണ്ടായിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിൽ തരം​ഗം തീർത്തു.

നിലവിൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടരുകയാണ് തുടരും. ഒടിടിയിൽ എത്തിയപ്പോഴും തിയറ്ററിൽ ലഭിച്ച അതേ വരവേൽപ്പ് തന്നെയായിരുന്നു മോഹൻലാൽ പടത്തിന് ലഭിച്ചത്. പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട റഫറൻസുകളും സോഷ്യലിടത്ത് നിറഞ്ഞു. അത്തരത്തിൽ മറ്റ് സിനിമകളുമായി തുടരുമിനുള്ള റഫറൻസ് പോസ്റ്റ് വൈറലായിരിക്കുകയാണ്. ബി​ഗ് ബി, പവിത്രം, ഏയ് ഓട്ടോ, മലൈക്കോട്ടൈ വാലിബൻ, തുടങ്ങി നിരവധി സിനിമകളിലെ ഡയലോ​ഗുകൾ തുടരുമിലുണ്ടെന്നതാണ് പോസ്റ്റ്.

'തുടരും ചില ശ്രദ്ധേയ റഫറൻസുകൾ', എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. "റാന്നി വെച്ചൂച്ചിറ ഫ്ലോർ മില്ലിന്റെ പേര്- പവിത്രം. മണിയന്റെ വീടിരിക്കുന്ന സ്ഥലം- വിയറ്റ്നാം നഗർ. "കൺ കണ്ടത് നിജം- മലൈകോട്ടയ്‌ വാലിബൻ. ഗോ റ്റു യുവർ ക്ലാസ്സെസ്‌- ഏയ് ഓട്ടോ. കുറച്ചു കഞ്ഞി എടുക്കട്ടേ- ഒടിയൻ. വെട്ടിയിട്ട വാഴതണ്ട് പോലെ കിടന്നാൽ- മരക്കാർ. എടാ മണ്ടൻ കൊണാപ്പി നീ എന്നെ കൂടുതൽ മണ്ടൻ ആക്കാതെടാ- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. അവൻ ഇവിടെയല്ല അമ്മേടെ ഗർഭപാത്രത്തിൽ ഒളിച്ചിരുന്നാലും കണ്ട് പിടിക്കും- ബിഗ് ബി. ബ ബ ബ അല്ല- (തിലകന്റെ ശബ്ദം)-സ്ഫടികം. മോനേ ദിനേശാ- ജോർജ് സാറിന്റെ വിളി. നാട്ടുരാജാവ് വെള്ളമടി സീൻ", എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ റഫറൻസ് പുറത്തുവന്നതിന് പിന്നാലെ പോസ്റ്റിലില്ലാത്ത ചില കാര്യങ്ങളും കമന്റ് ബോക്സിൽ വരുന്നുണ്ട്.

ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന കോമ്പോ ഒന്നിച്ച ചിത്രം ഫാമിലി ത്രില്ലറായാണ് ഒരുങ്ങിയത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ആ​ഗോള തലത്തിൽ 235.28 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്നുമാത്രം 100 കോടി രൂപയുടെ കളക്ഷനും തുടരും നേടിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ