
ബിടെക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിച്ച ചിത്രമാണ് 'കാസർഗോൾഡ്'. ഗോൾഡ് വേട്ടയുടെ കഥ പറഞ്ഞ ചിത്രം സെപ്റ്റംബർ 15നായിരുന്നു തിയറ്ററുകളിൽ എത്തിയത്. ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനായനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് ഭേദപ്പെട്ട പ്രതികരങ്ങൾ നേടാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുമ്പോൾ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് 'കാസർഗോൾഡ്'.
'കാസർഗോൾഡ്' ഒക്ടോബർ 13ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
ആസിഫ് അലിക്ക് ഒപ്പം സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും മൃദുൽ നായർ ആണ്. മുഖരി എന്റർടൈൻമെന്‍സിന്‍റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. യൂഡ്‌ലി ഫിലിംസും നിർമാണ പങ്കാളിയാണ്. പി പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു.
ആകെ ബജറ്റ് 300 കോടി, റിലീസിന് മുൻപ് പണംവാരിപ്പടമായി 'ലിയോ'; വിജയ് ചിത്രം നേടിയത്
അതേസമയം, 2018 എന്ന ചിത്രമാണ് ആസിഫിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്‍റെ യുവ താരങ്ങള്‍ അണിനിരന്ന ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണ്. അടുത്തിടെ ഒസ്കറിലേക്കും ചിത്രം തെരഞ്ഞെെടുക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..