'തന്റെ ജീവിത കഥ മോഷ്ടിക്കപ്പെട്ടു' പരാതിയുമായി കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍

By Web TeamFirst Published Aug 27, 2019, 11:30 AM IST
Highlights

ബണ്ടി ചോറിന്റെ ജീവിതക്കഥ ആസ്പദമാക്കി ദിബാകർ ബാനർജി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഒയേ ലക്കി ലക്കി ഒയേ'. അഭയ് ഡിയോൾ, പരേഷ് റാവൽ, നീതു ചന്ദ്ര, തുടങ്ങിയവർ അഭിനയിച്ച ചിത്രം  2008-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു

കള്ളൻമാർക്കിടയിലെ സൂപ്പർ താരമാണ്  ദേവീന്ദർ സിങ് എന്നറിയപ്പെടുന്ന ബണ്ടി ചോര്‍. ഹൈടെക് കള്ളന്‍ എന്ന് അറിയപ്പെടുന്ന ബണ്ടി ചോറിന് ആരാധകരും ഏറെയാണ്. ബണ്ടി ചോറിന്റെ ജീവിത കഥ ആസ്പദമാക്കി ദിബാകർ ബാനർജി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഒയേ ലക്കി ലക്കി ഒയേ'. അഭയ് ഡിയോൾ, പരേഷ് റാവൽ, നീതു ചന്ദ്ര, തുടങ്ങിയവർ അഭിനയിച്ച ചിത്രം 2008ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ വഞ്ചിച്ചുവെന്നും റോയല്‍റ്റി ആയി നല്കാമെന്ന് പറഞ്ഞ രണ്ട് കോടി രൂപ തനിക്ക് തന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബണ്ടി ചോര്‍.ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ബണ്ടി ചോർ.

സിനിമയുടെ നിര്‍മാണ സമയത്തിന് മുന്നോടിയായി നിര്‍മാതാവും തിരക്കഥാകൃത്തും  തീഹാര്‍ ജയിലിലെത്തി തന്നെ കണ്ടുവെന്നും സിനിമ  പ്രദര്‍ശനത്തിന് എത്തുമ്പോൾ റോയല്‍റ്റി ആയി രണ്ട് കോടി രൂപ നല്കാമെന്നയിരുന്നു കരാര്‍. എന്നാല്‍ സിനിമ വിജയിച്ചതോടെ തന്നെ മറന്നുവെന്നാണ് ബണ്ടി ചോറിന്റെ പരാതി. സല്‍മാന്‍ ഖാന്‍ നടത്തുന്ന ബിഗ്ബോസ് ഷോയിലും ബണ്ടിചോർ പങ്കെടുത്തിരിന്നു.
 

click me!