'ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ അതാണ്': തുറന്നു പറഞ്ഞ് ഗൗതം മേനോന്‍

Published : Jan 23, 2025, 09:46 AM IST
 'ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ അതാണ്': തുറന്നു പറഞ്ഞ് ഗൗതം മേനോന്‍

Synopsis

എന്നൈ നോക്കി പായും തോട്ട എന്ന ചിത്രം തന്‍റെ സൃഷ്ടിയല്ലെന്ന് ഗൗതം വാസുദേവ് ​​മേനോൻ. ചിത്രത്തിൽ പശ്ചാത്താപമുണ്ടെന്നും സംവിധായകൻ.

ചെന്നൈ: 2016 ന്‍റെ തുടക്കത്തിലാണ് എന്നൈ നോക്കി പായും തോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നടൻ ധനുഷും സംവിധായകൻ ഗൗതം വാസുദേവ് ​​മേനോനും ഒന്നിക്കുന്ന ആദ്യപടം വന്‍ പ്രതീക്ഷയോടെയാണ് കോളിവുഡ് കാത്തിരുന്നത്. എന്നാല്‍ പല പ്രതിസന്ധികള്‍ തരണം ചെയ്ത് ഒടുവിൽ 2019 നവംബറിൽ സ്‌ക്രീനുകളിൽ എത്തിയ ചിത്രം ഒരു ബോക്സോഫീസ് പരാജയമായിരുന്നു.

ചിത്രത്തിന് സംഭവിച്ച പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും. ചിത്രത്തിന്‍റെ ഫലത്തില്‍ ഗൗതം വാസുദേവ് ​​മേനോൻ  അതൃപ്തനായിരുന്നു. നേരത്തെയും ഈ പ്രൊജക്ടിനെക്കുറിച്ച് മോശമായി പറ‍ഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെ നടന്ന ചില അഭിമുഖങ്ങളില്‍ പൂര്‍ണ്ണമായും ചിത്രത്തെ തള്ളുന്ന രീതിയാണ് ഗൗതം മേനോന്‍ സ്വീകരിച്ചത്. 

അടുത്തിടെ ഗലാറ്റ പ്ലസുമായുള്ള ഒരു സംഭാഷണത്തിൽ, ആ ചിത്രം തന്‍റെ  സൃഷ്ടിയല്ലെന്ന് പ്രസ്താവിച്ച് ഗൗതം എന്നെ നോക്കി പായും തോട്ട എന്ന ചിത്രം ഞാന്‍ മറന്നുവെന്നും. അതിലെ 'മറുവാര്‍ത്തെ' എന്ന ഗാനം ഒഴികെ ഒന്നും ഞാന്‍ ചെയ്തതായി തോന്നുന്നില്ലെന്നും. അത് മറ്റാരുടെയോ ചിത്രമാണെന്നും ഗൗതം പറഞ്ഞു. 

ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് സിനിമ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് സംവിധായകൻ. എന്നാല്‍ ചിത്രത്തിന്‍റെ ഉത്തരവാദിത്തം ഒഴിവാക്കുന്നില്ലെന്നും ഗൗതം വ്യക്തമാക്കി. “ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ എന്നൈ നോക്കി പായും തോട്ടയാണ്, ഞാൻ അതിനെക്കുറിച്ച് തമാശ പറഞ്ഞിട്ടുണ്ട്. ഞാൻ എന്‍റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല, പക്ഷേ അത് ഈ ആ സിനിമ എന്‍റെതായി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതിനാലാണ്, ഇത് ഒരു ന്യായീകരണമല്ല ”ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.

'ആറു മണിക്കൂര്‍ ഓപ്പറേഷന്‍ കഴിഞ്ഞയാളാണോ ഇത്': സെയ്ഫിനെതിരായ ആക്രമണത്തില്‍ സംശയം ഉന്നയിച്ച് പ്രതിപക്ഷം

'വൈകാരികമായി തളർത്തിയ ബന്ധം': നടി അപർണ വിനോദ് വിവാഹമോചിതയായി

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ