ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വേഗത്തിൽ സുഖം പ്രാപിച്ചതിൽ ശിവസേന ഉദ്ദവ് വിഭാഗം സംശയം പ്രകടിപ്പിച്ചു. 

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വേഗത്തിൽ സുഖം പ്രാപിച്ചതില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ കക്ഷിയായ ശിവസേന ഉദ്ദവ് വിഭാഗം. ആറ് മണിക്കൂർ ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസത്തിന് ശേഷം എങ്ങനെ സെയ്ഫിനെ ഡിസ്ചാർജ് ചെയ്തുവെന്നാണ് ശിവസേന നേതാവ് സഞ്ജയ് നിരുപം ആശ്ചര്യപ്പെടുന്നത്. 

2.5 ഇഞ്ച് കത്തികൊണ്ടുള്ള മുറിവ്, ആറ് മണിക്കൂർ ശസ്ത്രക്രിയ, ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് റിപ്പോർട്ട് ചെയ്തിട്ടും സെയ്ഫ് അലി ഖാൻ നാല് ദിവസത്തിന് ശേഷം എങ്ങനെ വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞുവെന്ന് സഞ്ജയ് നിരുപം ചോദിച്ചു. 

“എൻ്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്, മുംബൈയിലെ പലര്‍ക്കും ഇതേ സംശയങ്ങളുണ്ട്. അദ്ദേഹത്തിനെതിരെ (സെയ്ഫ് അലിഖാന്‍) നേരെ ആക്രമണം നടന്നപ്പോൾ, 2.5 ഇഞ്ച് കത്തി അദ്ദേഹത്തിന്‍റെ മുതുകിൽ തുളച്ചുകയറിയതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. 

ശസ്ത്രക്രിയ ആറു മണിക്കൂർ നീണ്ടു നിന്നതായും ഡോക്ടർമാർ പറഞ്ഞു. മാത്രമല്ല, ആശുപത്രിയിൽ എത്തിക്കുമ്പോൾ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നുവെന്ന് അവനെ കൊണ്ടുപോയ ഓട്ടോ ഡ്രൈവർ പറഞ്ഞു ” സഞ്ജയ് നിരുപം പറഞ്ഞു.

"ചികിത്സ വളരെ അസാധാരണമായിരുന്നോ, അതോ മെഡിക്കൽ മേഖല ഇത്രയധികം പുരോഗമിച്ചോ, നാല് ദിവസത്തിന് ശേഷം സെയ്ഫ് അലി ഖാൻ നടന്ന് വീട്ടിലേക്ക് മടങ്ങി?" സഞ്ജയ് നിരുപം ചോദിക്കുന്നു. 

സംഭവത്തെ തുടർന്ന് മുംബൈയിലെ ക്രമസമാധാന നില ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തിന്‍റെ തീവ്രതയെക്കുറിച്ചും അതിന് ചുറ്റുമുള്ള സാഹചര്യങ്ങളെക്കുറിച്ചും വ്യക്തത ആവശ്യമാണെന്നും സഞ്ജയ് നിരുപം പറഞ്ഞു.

“എനിക്ക് കുറച്ച് ചോദ്യങ്ങളുണ്ട്. സെയ്ഫ് ശാരീരികമായി വളരെ ഫിറ്റ് ആയിരുന്നോ, പെട്ടെന്ന് സുഖം പ്രാപിച്ചു? അദ്ദേഹത്തിന്‍റെ പതിവ് ജിം വ്യായമമാണോ അവനെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിച്ചത്, അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ? ആക്രമണം എത്രത്തോളം തീവ്രമായിരുന്നുവെന്ന് വ്യക്തമാക്കണം. 

ചിത്രീകരിച്ചിരിക്കുന്നതുപോലെ ആക്രമണകാരി യഥാർത്ഥത്തിൽ അപകടകാരിയായിരുന്നോ, അത് ഏത് തരത്തിലുള്ള ആക്രമണമായിരുന്നു? ഈ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്, കുടുംബം മുന്നോട്ട് വന്ന് വിശദീകരിക്കണം, കാരണം, ഈ സംഭവത്തിന് ശേഷം, നഗരത്തിൻ്റെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്ന അന്തരീക്ഷം മുംബൈയിലുടനീളം ഉണ്ടായിട്ടുണ്ട്” സഞ്ജയ് നിരുപം കൂട്ടിച്ചേർത്തു.

"നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ” വീണ്ടും കരീന കപൂര്‍

'സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞാണ് വന്നത്, ഭയന്നത് കൊണ്ടാണ് കുത്തിയത്'; സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ മൊഴി